Wednesday, December 22, 2010

പക്ഷിപ്പനി



പക്ഷിപ്പനി

മമ്മൂട്ടി കട്ടയാട്‌

ഷാര്ജടയിലെ കോര്ണീ‌ഷിൽ
കാറ്റു കൊള്ളാനിനിരിക്കുകയായിരുന്നു ഞാൻ;
സൈബീരിയയിൽ നിന്നെത്തിയ
മൂന്നു നാലു വെള്ളപ്പറവകൾ
പാറി വന്ന്‌ എന്റെ മുമ്പിൽ നിന്നു.

ഞാൻ നിരായുധനും
നിരുപദ്രവകാരിയുമായ
ഒരു മനുഷ്യ ജന്തുവാണെന്ന്‌ തോന്നിയതു കൊണ്ടാവാം
അവയിൽ തല മുതിര്ന്ന വൻ എന്നോട്‌ പറഞ്ഞു:
"സർ, ഞങ്ങളുടെ തലമുറകൾ
നൂറ്റാണ്ടുകളായി
ഈ കടൽ തീരത്ത്‌ വന്നു പോകുന്നു.
ഞങ്ങൾ ആരുടെയും വിളകൾ നശിപ്പിക്കുന്നില്ല,
ആരെയും കൊത്തി നോവിക്കുന്നിലാ
ഞങ്ങളുടെ പക്കൽ ബെല്റ്റു ബോംബുകളില്ല,
അന്നം തേടിയും
പൂര്വ്വേ പിതാക്കൾ ഞങ്ങളെ ഏല്പ്പിരച്ച
പ്രത്യുല്പ്പാ ദന കര്മ്മംക എന്ന
മഹത്തായ ദൗത്യം നിര്വ്വ ഹിക്കാനുമാണ്‌ വരുന്നത്‌.
നിങ്ങളുടെ പൂര്വ്വി്കർ ഞങ്ങളെ ആദരിച്ചിരുന്നു
പക്ഷെ, നിങ്ങളുടെ പുതിയ തലമുറകൾ
ഞങ്ങളെക്കുറിച്ച്‌ അപവാദം പറഞ്ഞു പ്രചരിപ്പിക്കുന്നു
"പക്ഷിപ്പനി കൊണ്ടു വരുന്നത്‌ ഞങ്ങളാണത്രെ,
മാരക സംഹാര ശേഷിയുള്ള അണുക്കൾ
ഇറക്കുമതി ചെയ്യുന്നത്‌ ഞങ്ങളാണത്രെ,
പക്ഷികളും മൃഗങ്ങളും നാട്ടിലിറങ്ങിയിട്ടില്ലെങ്കിലും
നിങ്ങള്ക്ക്ൃ‌ രോഗം വരുന്നില്ലേ?
ആണവ പരീക്ഷണങ്ങൾ നടത്തിയും
ഇന്ധനങ്ങൾ കത്തിച്ചും
മാരകമായ സിഗ്നലുകൾ അന്തരീക്ഷത്തിൽ വിക്ഷേപിച്ചും
പ്രകൃതിയെ കശാപ്പു ചെയ്യുന്നതു ഞങ്ങളാണോ?
സർ, നിങ്ങളെപ്പോലെയുള്ള ചെറുപ്പക്കാര്ക്ക് ‌
ഇതിനെതിരെ പ്രതികരിച്ചു കൂടേ?
എന്തിനാണ്‌ ഞങ്ങളെ വക വരുത്താൻ
നിങ്ങൾ വല വിരിക്കുന്നത്‌?.

അവയുടെ ചോദ്യങ്ങള്ക്കു മുമ്പിൽ
ഒരു നിമിഷം ഞാൻ പകച്ചു നിന്നു പോയി.
ഞാൻ അവയോടായി പറഞ്ഞു:
"പ്രിയപ്പെട്ട പറവകളേ,
നിങ്ങളെന്നെ തെറ്റിദ്ധരിച്ചിരിക്കുന്നു,
ഞാനീ നാട്ടുകാരനല്ല,
എനിക്കിവിടെ സ്വയം ഭരണാവകാശമില്ല,
എനിക്കു സമ്മതിദാനാവകാശമില്ല,
എനിക്കു ശബ്ദമേ ഇല്ല.
ഞാനും നിങ്ങളെപ്പോലെ
കടൽ കടന്നു വന്ന ദേശാടകനാണ്‌
നിങ്ങൾ സ്വയമേവ വരുന്നു
ഞങ്ങൾ വരാൻ നിര്ബ്ന്ധിതരായിരിക്കുന്നു
എന്ന വ്യത്യാസം മാത്രമേയുള്ളൂ.
ഒന്നു കൂടി പറഞ്ഞാൽ നിങ്ങള്ക്കുപ ലഭിക്കുന്ന
അത്രയും പരിഗണന പോലും
ഞങ്ങള്ക്കുി ലഭിക്കുന്നില്ല.
കുറച്ചു പരിസ്ഥിതി പ്രവര്ത്തുകരെങ്കിലും
നിങ്ങള്ക്കുസ വേണ്ടി ശബ്ദിക്കുന്നുണ്ട്‌.
വരാൻ അനുവാദം വേണ്ടാത്തതു പോലെത്തന്നെ
പോകാനും നിങ്ങള്ക്കുനുവാദം വേണ്ട.
പക്ഷേ ഞങ്ങൾ അതിനുമപ്പുറത്താണ്‌.
തടവുപുള്ളികളെന്നാവും
ഞങ്ങള്ക്കുക പറ്റിയ ഏറ്റവും നല്ല പേര്‌.
രണ്ടും മൂന്നും കൊല്ലം കൂടുമ്പോൾ
ഞങ്ങൾ പരോളിന്‌ നാട്ടിൽ പോകുന്നു
ദാഹം മാറുന്നത്തിനു മുമ്പേ
പാനപാത്രങ്ങൾ ഞങ്ങളിൽ നിന്നും
പിടിച്ചു വാങ്ങുന്നു.
അകിടിൽ നിന്നും പശുക്കിടാവിനെ
വലിച്ചകറ്റുന്നതു പോലെ പിടിച്ചു കൊണ്ടു വന്ന്‌
വീണ്ടും ഞങ്ങളെ ഈ കുറ്റികളിൽ ബന്ധിക്കുന്നു
ഈ കയറിനു ചുറ്റും തിരിയാനേ ഞങ്ങൾക്കു
സ്വാതന്ത്യമുള്ളൂ.
ഈ തടവറകളിൽ ഞങ്ങൾ
ഏറ്റവും കടുത്ത പണിയെടുക്കുന്നു
അതിനുമാത്രമുള്ള പ്രതിഫലം ലഭിക്കുന്നില്ല.
അത്യാവശ്യം എന്തെങ്കിലും ലഭിക്കുന്ന തടവുകാരെ
ബേങ്കുകളും ധനകാര്യ സ്ഥാപനങ്ങളുമടങ്ങുന്ന
ബ്ലേഡു കമ്പനിക്കാർ നിര്ത്തി പ്പൊരിക്കുന്നു
കൊല്ലാതെ തന്നെ ചോരകളൂറ്റിക്കുടിക്കുന്നു
മാന്യമായി കിടന്നുടങ്ങാനുള്ള അവകാശം പോലും
ഈയ്യിടെയായി ഞങ്ങള്ക്കുന നിഷേധിക്കുന്നു
അവിവാഹിതരായ ചെറുപ്പക്കാർ
(വിവാഹം കഴിഞ്ഞിട്ടും ഭാര്യമാർ കൂടെയില്ലാത്തവർ
എന്നും ഇതിനര്ത്ഥ മുണ്ട്‌)
വലിയ സാമൂഹ്യ പ്രശ്നങ്ങളാണത്രെ!.
അവരെ പട്ടികളെപ്പോലെ
ഫ്ലാറ്റുകളിൽ നിന്നും വില്ലകളിൽ നിന്നും
ആട്ടിപ്പായിക്കുന്നു.
കുശലം പറയാൻ വെളിസ്ഥലത്ത്‌ കൂടിയിരുന്നാൽ
ഇവിടുത്തെ ബഹുമാനപ്പെട്ട പത്രപ്രവര്ത്തകകർ
ഞങ്ങളുടെ ചിത്രമെടുത്ത്‌
അധികാരികള്ക്കാമയി അടിക്കുറിപ്പെഴുതുന്നു:
"അധികരിച്ചു വരുന്ന കുറ്റ കൃത്യങ്ങൾ" എന്ന്‌.
എങ്ങനെയെങ്കിലും ഇണക്കിളികളെ
പിടിച്ചു കൊണ്ടുവരുന്നവരെയും
ജീവിക്കാനനുവദിക്കുന്നില്ല.
"വര്ധിനച്ചു വരുന്ന സാഹചര്യങ്ങളിൽ
പൊരുത്തപ്പെടാൻ തയ്യാറാവുക,
അല്ലെങ്കിൽ സ്ഥലം വിടുക,
നിങ്ങളില്ലെങ്കിൽ ഞങ്ങൾ മറ്റു നാട്ടുകാരെ കൊണ്ടുവരും
മ,അസ്സലാം...."

ക്ഷമിക്കണം പറവാസുഹൃത്തുക്കളേ,
ഞങ്ങൾ മടങ്ങിപ്പോകാൻ ഇടമില്ലാത്ത
ദേശാടനക്കിളികൾ!!
കുറ്റം ചെയ്യാത്ത തടവു പുള്ളികൾ
യുദ്ധം വരാതെ തന്നെ
അഭയാര്ഥിരകളായവർ.

ഒരു സാഹചര്യത്തിലും അടിയറവു പറയാത്ത
ആത്മാഭിമാനം ഞങ്ങള്ക്കുയണ്ടായിരുന്നു
ആരുടെ മുമ്പിലും കൈ കാണിക്കാതെ
നടു നിവര്ത്തി നില്ക്കാ ൻ കഴിയുന്ന ഒരു നട്ടെല്ലും.
അതു കൊണ്ടാണല്ലോ ഞങ്ങൾ
ഇങ്ങോട്ടു പോന്നത്‌.
ഇപ്പോൾ അതും നഷ്ടപ്പെടുമോ
എന്ന ഭയം ഞങ്ങളെ പിടികൂടുന്നുണ്ടോ
എന്നു സംശയിച്ചു പോവുകയാണ്.
ചൂട്‌ വല്ലാതെ കൂടുന്നു
ഒന്നും തൊടാൻ കഴിയുന്നില്ല
എല്ലാറ്റിനും പൊള്ളുന്ന വിലയാണ്‌!!
എന്തോ ഒരന്യ വല്ക്കുരണം
എപ്പോഴും എല്ലായിടത്തും.

എന്റെ കഥകൾ കേട്ട വെള്ളപ്പിറാവുകൾ
തരിച്ചു നിന്നു പോയി.
ഞാൻ സൂക്ഷിച്ചു നോക്കിയപ്പോൾ
അവരുടെ കണ്ണുകൾ സജലങ്ങളായിരിക്കുന്നത്‌
എന്റെ ശ്രദ്ധയിൽ പെട്ടു.

അവർ എന്നോട്‌ പറഞ്ഞു
"നിങ്ങളുടെ വേദനകളിൽ ഞങ്ങളും പങ്കു ചേരുന്നു
തുറന്നു വിടപ്പെട്ട തത്തകളോടും ലൗ ബേഡുകളോടും
ഞങ്ങളുടെ അന്വേഷണം പറയുക
നിങ്ങള്ക്കു് തരാൻ ഞങ്ങളുടെ പക്കൽ ഒന്നുമില്ല
ദൈവം ഞങ്ങള്ക്കുണ തന്ന സൗന്ദര്യം
ഒരു നിമിഷം നിങ്ങള്ക്കാകയി ഞങ്ങൾ സമര്പ്പി ക്കുന്നു”.

അതിനു ശേഷം അവർ ജലാശയത്തിനു മുകളിൽ
എനിക്കു വേണ്ടി മനോഹരമായ
ഒരു നൃത്ത വിരുന്ന്‌ കാഴ്ച്ച വെച്ചു.
അവരുടെ ശബ്ദത്തിൽ കഴിയാവുന്നത്ര ഭംഗിയായി
പാട്ടു പാടുകയും ചെയ്തു.
(Nov. 2008)

No comments:

Post a Comment